Saturday 25 August 2018

ഇരുവഴി പിരിഞ്ഞിട്ടും ഓര്‍മ്മകളുടെയിട വഴിയില്‍ വെച്ചിന്നും നാം കണ്ടുമുട്ടുന്നു.. ----------------------- ഓര്‍മ്മകളില്‍ നിന്നൊരു കാച്ചെണ്ണയുടെ മണം തികട്ടി വരുന്നുണ്ട് ഒരു നാലാം ക്ലാസ്സ്കാരന്റെ നഷ്ട പ്രണയം.. ------------------------ മൗനം കൊണ്ട് മറയി‍ടുന്നു നിശ്ശബ്ദതയില്‍ സംസ്കരിക്കപ്പെടുന്ന പരിഭവങ്ങള്‍..! -------------------- എന്റെ മിഴിയാഴങ്ങളുടെ യാര്‍ദ്രതയളക്കാന്‍.. നിന്റെ തീവ്രമായൊരൊറ്റ നോട്ടം മതി .. --------------- മഴ പൊഴിഞ്ഞൊരീറന്‍ രാവിന്‍ സ്മൃതിയില്‍ കുളിരു പെയ്യുന്ന സായം സന്ധ്യകള്‍.. നിന്നുടല്‍ച്ചൂടിലുരുകി കനവിലൊഴുകുന്നു നോവിന്‍ മലരിതളുകള്‍.. ------------------------- സ്നേഹം കൊണ്ട് മാത്രം തുറക്കപ്പെടുന്ന താക്കോല്‍ ദ്വാരങ്ങളുണ്ട് ഹൃദയ ഭിത്തിക്കുള്ളില്‍.. ------------------ ഒരരുവി തന്നിരു- തീരങ്ങളായ്, നാം.. ഒരീറന്‍, കാറ്റിന്‍ തലോടല്‍ കൊതിച്ചലകളായ് നമ്മില്‍ സ്വപ്നങ്ങള്‍... ------------------- ഓര്‍മ്മകളാലിനിയുമായിരം വസന്തം പൂക്കും.. വേനലിലുമധര തീരങ്ങളില്‍ നിന്‍ പ്രണയ മധുമലര്‍ പൊഴിയും.. ഓരോ നിമിഷാര്‍ദ്ധത്തിലും നിന്‍, ശ്വാസ ഗന്ധമെന്നാത്മാവിനാഴങ്ങളെ ഉന്‍മത്തമാക്കും.. നിന്, ഹൃദയതാളങ്ങളെന്‍ ശ്രവണതന്തുക്കളില്‍ ഗസലായ് മാറും.. ഒരുനാളുമണയാത്തൊരഗ്നി നാളമായ്, മൃത്യു വരെ, നീയെന്‍ ജീവസ്പന്ദനങ്ങളില്‍ ജ്വലിച്ചിടും.. ------------------- ഒരു നോട്ടത്തിന്റെ അകലമായിരുന്നിട്ടും നിറമില്ലാത്ത, രണ്ട് വ്യത്യസ്ത കിനാക്കളില്‍ നാമൊറ്റപ്പെട്ടതെങ്ങിനെയാണ്..? ---------------- മഞ്ഞു പുതച്ചെത്തിയ പകല്‍, രാക്കിനാക്കള്‍ കട്ടെടുക്കുന്നു.. ------------ ഒരിരുളിടയകലത്തിലുണ്ടായിരുന്നിട്ടും നിറമില്ലാത്ത, രണ്ട് വ്യത്യസ്ത കിനാക്കളില്‍ നാമൊറ്റപ്പെട്ടതെങ്ങിനെയാണ്..? ---------------- രാവിന്‍ മൗന സന്ദേശങ്ങള്‍ വഹിച്ച്, കാറ്റൊരു കിനാത്താഴ്വാരം തേടിപ്പറക്കുന്നുണ്ട്.. --------------------
വരികളാലൊരിക്കലെങ്കിലും വാക്കുകള്‍ നഷ്ടപ്പെട്ടവന്റെ സ്വരമാവുക.. നിന്നെക്കുറിച്ചെഴുതിയ കവിതകളിലെല്ലാം ഓരോ വരികളും ഓരോ രൃതുക്കളാണ്
--------------

-------------------
ഒരു തല്ല്.. അല്ലെങ്കിൽ ഒരു നുള്ള്.. ശേഷം, കവിളിലൊരുമ്മയും, ഇനിയാവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലും..! അവിടെ നിന്നാണ്‍ ഉമ്മാന്റെ ശിക്ഷണങ്ങളുടെ ആദ്യ പാഠം തുടങ്ങത് ----------------------------- നിന്റെ തിരുത്തലുകളിലൂടെയാണ്‍ വ്രതം തെറ്റിപ്പോയ എന്റെ കവിതകൾ പൂർണ്ണമാകുന്നത്
--------------------
പഴുതുകളില്ലാതിരുന്നിട്ടും എന്റെ കിനാക്കളുടേ ഒഴിമുറിയിൽ, നീ ഇടം നേടിയതെങ്ങനെയാൺ
-----------------------

ദീര്‍ഘ നിശ്വാസത്തിനാലേതോ ഓര്‍മ്മകളിലേക്കുള്‍ വലിയുന്നുണ്ടീ ചെമ്പക ഗന്ധം

----------------
നിന്റെ നുണക്കുഴിച്ചേലിലെന്റെ ചുണ്ടുകള്‍ കവിത രചിക്കുന്നു
------------------------------

------------------------
നിന്നെ പ്രണയിച്ചിരുന്നുവെന്നതിനാല്‍ മാത്രമിന്നോരോ ശ്വാസത്തിലും മുറിവേല്‍ക്കപ്പെടുന്നു...
-----------------------
ആത്മാര്‍ത്ഥമായ പ്രണയം മോചനമാഗ്രഹിക്കാത്ത തടവറകള്‍ പോലെയാണ്..
----------------
മറവിയുടെ കഴുമരത്തില്‍ മോക്ഷം കാത്തോര്‍മ്മപ്പക്ഷികള്‍..
------------------








ഒരു പ്രണയ ശ്വാസത്തിലുടലെടുക്കുന്ന രണ്ട് മൗനങ്ങള്‍..
-----------------------------
10. ജീവ സ്പന്ദനങ്ങളോരോന്നും നിനക്കായ് മാത്രമായിരിക്കെ ഈ ജന്മം നിനക്കവകാശപ്പെട്ടതാണ് മൃതിയടയും വരെ ഓരോ നിമിഷങ്ങളും പ്രണയ സാന്ദ്രമാണ്
--------------
Ormmakalkku vazhi thetunnu.. ---------------------- ഏതോര്‍മ്മ ഞരമ്പറുത്തെടുത്താലാണ് നിന്നെ മറക്കാനാവുക..

-----------

ഞരമ്പുകള്‍ പൊടിഞ്ഞ് ചോര കിനിയുന്നത്രയും നോവ്.. ആത്മാവിനാഴത്തിലങ്ങൊരസ്ത്ര മുന കയറിയിറങ്ങുന്ന പോലെ.. നോവുണങ്ങാത്ത സ്നേഹവ്രണങ്ങള്‍..!
------------------
പകല്‍ നോവസ്തമിക്കുന്ന മുഗ്ധ സായാഹ്നങ്ങളില്‍ വരിക, നീയെന്‍ നിനവു തീരങ്ങളിലൊരു കിനാവിനല ഞൊറിയുമായ്.. ---------------------
മരുക്കാറ്റ് വീശുന്നൊരീ ഹൃദയ തീരങ്ങളില്‍ ഇല്ലിനി, പ്രണയമേ നിന്നെപ്പുണരുവാനൊരു തിര
-------------------------------
വരണ്ട നെറ്റിയില്‍ നിന്റെ ചുംബന വസന്തം മരുഭൂമിയില്‍ പൂക്കാലം
---------------------
"ഡീ.. ഇങ്ക്ട് വന്നേ... " "ന്തേ..?" "നീ, ഹൃദയത്താലെൻ ശ്വാസ താളങ്ങളേറ്റു പാടുവിൻ.. പ്രണയത്തിനാലെൻ പ്രാണന്റെ ചിറകുകൾ ചേർത്തു വെക്കുവിൻ.."

-----------
ഈണം പകരുവാന്‍ നിന് ശ്വാസ താളങ്ങളില്ലെങ്കിലെന്‍ ഹൃദയരാഗങ്ങള്‍ നിശ്ശബ്ദം..
-----------------
മഴമണം വറ്റിച്ച വെയിലടുപ്പുകള്‍ വേനല്‍ കനലിനു മീതെ മഞ്ഞു പെയ്യുന്നു..
------------------------
കണ്ണിലുടക്കി കവിളിലൂറുന്നൊരു മഞ്ഞു തുള്ളിയീ വിരഹം
---------------
ഏഴാം ബഹറിനക്കരെ നിന്നവളുടെ കരിമിഴി പിടയുന്നു ഇക്കരെയെന്റെ ഖല്‍ബും..
------------------
പുനര്‍ജ്ജനി സമ്മാനിക്കാന്‍ പകലുകളുദിക്കില്ലായിരുന്നുവെങ്കില്‍ രാവിന്റെ തീരങ്ങളില്‍ കിനാക്കളെന്നേ സംസ്കരിക്കപ്പെട്ടേനെ.. ------------------------ ഓര്‍മ്മച്ചിരാതിന്‍ തിരിയണയുന്നു ജരാ നരകള്‍ നോവ് തുന്നുന്നു.. -------------------- ------------------- ആഴങ്ങളില്‍ കിനാ പെരുക്കം തീരത്തൊരു നിലാത്തോണി.. ------------ ഇരുളലകള്‍ രാക്കടലിന്‍ തീരം തേടുന്നു.. ---------------------- നിദ്രയുദിക്കാത്ത രാത്താഴ്വരയില്‍ കിനാപ്പൂക്കള്‍ക്ക് വിശ്രമം.. ---------------------- താരക മലരുകള്‍ തലയില്‍ ചൂടി പുഴപ്പെണ്ണൊരുങ്ങുന്നു.. കിനാവിലെത്തോണിയിലാരോ കടവ് കടക്കുന്നു.. ------------------------ ഏതോര്‍മ്മകളുടെ പ്രഹരമേറ്റാണ് ഓരോ പ്രളയത്തിനൊടുവിലും മനമിങ്ങനെ പ്രശാന്തമാകുന്നത്.. -------------------- ബാല്യം മറന്നിട്ട സുകൃതങ്ങളേ.. ------------ ആളൊഴിഞ്ഞ ചാരുകസേരക്കരികില്‍ വെറ്റിലച്ചെല്ലം പരിതപിക്കുന്നു ---------------

Tuesday 3 November 2015

പലരുടേയും മനസ്സുകളിൽ എക്സ്‌ഹോസ്റ്റ്‌ ഫാൻ ഫിറ്റ്‌ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..!!
മുട്ടിയപ്പോൾ തുറന്നു കൊടുത്തതു വാതിലല്ലായിരുന്നെന്നു ഉറക്കമുണർന്നു കിടക്കയിലെ നനവു കണ്ടപ്പോഴാണറിഞ്ഞത്‌
ഇണങ്ങുമ്പോള്‍ ഓര്‍ത്തും പറഞ്ഞും ചിരിക്കാന്‍ പറ്റുന്നതേ പിണങ്ങുമ്പൊള്‍ പറയാവൂ...
സ്നേഹവും
ഇഷ്ടവും
പ്രണയവും
ആഗ്രഹവും
അഭിനിവേശവും
മനസ്സില്‍ തിങ്ങി
ശ്വാസം മുട്ടിച്ചപ്പോഴാണു
നീയെന്നെ പ്രാന്തന്‍ എന്ന് വിളിച്ചത്
അന്നാണ് ഞാന്‍
നിന്‍റെ ഭൂപടത്തിലെ
അധിനിവേശക്കാരനായത്
മൗനം...!
ഏറ്റവും ശക്തിയേറിയ പരിചയാണത്‌. ചില സമയത്ത്‌ ഏറ്റവും മൂർച്ചയേറിയ ആയുധവും അപകടകരവുമാണത്‌. ചിലപ്പോൾ ഏറ്റവും വിവേകപൂർണ്ണവും വിഡ്ഡിത്തരവും അതു തന്നെ..!!
ഒരു പട്ടത്തിന്റെ ആത്മകഥ
------------------------------------------
ചുറ്റിപ്പായുന്ന കാറ്റെന്നെ മാടി വിളിക്കുന്നുണ്ട് മുന്നോട്ടായും തോറും നെഞ്ചില്‍ കൊളുത്തി വലിക്കുന്ന നൂലിന്റെ പിടിയാണു പക്ഷേ തടസ്സം.
അതു പൊട്ടിച്ചെറിഞ്ഞ് മോചനം നേടണം പറന്നുയരണം. സ്വാതന്ത്ര്യത്തിന്റെ മധുരം നുണയണം ബന്ധനം പൊട്ടിച്ച് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഊറ്റം, ആഹ്ലാദം
ഉയരങ്ങളിലേക്ക് കുതിച്ചപ്പോള്‍ മോഹിപ്പിച്ച കാറ്റ് ഒപ്പം നിന്നില്ല.. കൂപ്പു കുത്തിയത് താഴോട്ടായിരുന്നു വീഴ്ചയില്‍ കണ്ടു, ഞാന്‍ പൊട്ടിച്ചെറിഞ്ഞ നൂലിന്റെ തുമ്പ് വിടാതെ പിടിച്ച് വീഴ്ചയുടെ ദിശയിലേക്ക് എന്നെ കാക്കാന്‍ ഓടിയടുക്കുന്ന എന്റെ ഉടമയെ
വീഴ്ചയിലൊരു പുളിമരം ചതിച്ചു കൊമ്പില്‍ കുരുങ്ങി നെഞ്ചു കീറി എല്ലുകളൊടിഞ്ഞ് വീണ്ടും താഴേക്ക് എന്നെയാ കൈകളില്‍ കോരിയെടുത്തപ്പോള്‍ കോപമോ സങ്കടമോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ആ നോട്ടം നേരിടാന്‍ ആകാതെ തല താഴ്ത്തേണ്ടി വന്നു
പുളിങ്കൊമ്പിന്റെ കീറലും നൂലിന്റെ കൊളുത്തലും തന്ന വേദനയേക്കാള്‍ സഹിക്കാനാവാഞ്ഞത് ആ നോക്കില്‍ നിന്നും ഉതിര്‍ന്ന് എന്റെ നെഞ്ചില്‍ പതിച്ച കണ്ണുനീര്‍ തുള്ളികളായിരുന്നു.
പാലൊളി വിതറുമാ
പൂനിലാവിനെ മൂടുവാന്
മേഘമേ, 
നിനക്കാവില്ലെന്നും..
നീയാം ഇരുട്ടകറ്റി
വെട്ടം പരത്തുവാന്
വരുന്നുണ്ടൊരു തെന്നൽ...

Monday 2 November 2015

ഏറ്റു പാടുന്ന കാറ്റും, 
കൂട്ടു പാടുന്ന കുയിലും, 
ഏഷണി പറയുന്ന 
നാട്ടുകാരും അറിഞ്ഞിട്ടും; 
നീ മാത്രമെന്തേ പെണ്ണേ
എന്റെ പ്രണയം
അറിയാതെ പോയി..?
എന്നെ പടിയടച്ച്‌ പിണ്ടം വെച്ച്‌ ഹൃദയത്തിനു ചുറ്റും
കമ്പിവേലികെട്ടി സുരക്ഷിതമാക്കിയെന്നു നീ പറഞ്ഞു..
പക്ഷേ, ഞാനതിനുള്ളിൽ കിടന്നു ശ്വാസം മുട്ടുന്നത്‌ നീയറിയാതെ പോയി...
എടുക്കുന്നെന്ന് 
പറഞ്ഞെങ്കിലും, 
ഞാനോർത്തതേയില്ല,
പറിച്ചെടുക്കുന്നത് 
എന്റെ ഹൃദയം തന്നെ 
ആകുമെന്ന്..
ഹൃദയമില്ലാത്തവനെന്ന
പഴിവാക്ക് കേൾക്കുമ്പോഴും
ഇനിയൊരു ഹൃദയം
പകരം വെക്കില്ലെന്ന
വാശിയുണ്ടെനിക്ക്
പ്രതീക്ഷക്ക് വകയില്ലാഞ്ഞിട്ടും
നിനക്കു വേണ്ടി
കാത്തിരുന്നിട്ടുണ്ട്
വെറുതെ..
ഒരുവേള ,
വരുമെന്നായപ്പോൾ
ആ നിമിഷത്തിനായുള്ള
കാത്തിരിപ്പിന്റെ വേദന
അസഹനീയം..
മാസമുറ പോലെന്ന്
കൂട്ടുകാരോട് കളിയായ്‌
ചൊല്ലുമെങ്കിലും
ഞാന്‍ കാത്തിരിക്കുന്നു
എന്റെ പ്രതീക്ഷളുടെ
നാമ്പുകളില്‍ ഒരായിരം
വര്‍ണ്ണങ്ങള്‍ ചാലിച്ച്
നീ വരുമെന്ന പ്രതീക്ഷയില്‍.
എന്റെ ശമ്പളമേ
നിനക്കായ്‌ .
അദൃശ്യമായ 
നൂലിഴകളാൽ 
ബന്ധിക്കപ്പെട്ട ചിലതുണ്ട്‌ 
ജീവിതത്തിൽ..
അതു കൊണ്ട്‌ തന്നെ 
പൊട്ടിച്ചെറിയാൻ
കഴിയാത്തതും..!!
ചെറിയൊരനക്കം മതിയാകും.. ചില ഓര്‍മ്മകള്‍ക്ക്, മച്ചില്‍ തൂങ്ങുന്ന വവ്വാലുകള്‍ പോലെ കൂട്ടത്തോടെ പറന്നു വന്നു ഭയപ്പെടുത്താൻ
കണ്ണിനു കുളിര്‍മ്മയും 
മനസ്സിനു ആനന്ദവും .
അറിഞ്ഞില്ലല്ലോ പെണ്ണേ.....
നിന്‍റെ വരവിനൊരു 
മഴവില്ലിന്‍റെ ആയുസ്സേ 
ഉണ്ടായിരുന്നുള്ളുവെന്നു...
വിതച്ച് തുടങ്ങിയിട്ട്
നാളുകളേറെയായി 
ചിലത് ഉണങ്ങുന്നു
കിളികള്‍ കൊത്തുന്നു
ഉറുമ്പ് കൊണ്ട് പോകുന്നു
എല്ലാം അതിജീവിച്ച്
തല പൊക്കുന്നത്
കരിഞ്ഞ് വീഴുന്നു
തരിശായി തുടങ്ങിയ
മനസ്സൊന്നു കുളിര്‍ന്ന്
പാകപ്പെടാനായി
വേണം ഒരു മഴ..!!
അന്നവളെ കണ്ടപ്പോ ചോദിച്ചു.. 
"വഴി തെറ്റി വന്ന വസന്തമാണോ നീ?" 
കുറെ കഴിഞ്ഞപ്പ മനസ്സിലായി, കറക്റ്റ്‌ വഴിയിലൂടെ തന്നെ വന്ന സുനാമിയാണെന്നു..
He promises to stay
And then goes away
He promises Me sunshine
And returns with a vengeance
Oh My Rain,
You are nothing But a cheat
When all over me you caress
When your love drenches me –
in your deepest passion
Is it the warmth of your love?
Or the peace of your voice –
that surrounds me
When you gather me -
in your arms this way
My world comes to a stand still
I see no other, I hear no one
Just you... n just you...
No matter how much I love you
I know you will never stay
You drench me in your love
And then go to another
So you can never be mine alone
For you are....
The rain from the dark clouds
"ഡീ ഞാന്‍ നിന്നെ പ്രേമിച്ചോട്ടെ..??"
"ച്ചീ... ഞാന്‍ നിന്നെ ഓടിക്കും.."
"എത്ര വേണമെങ്കിലും ഓടിച്ചോ.. പക്ഷെ അതു നിന്റെ പിന്നാലെ ആയിരിക്കണമെന്നു മാത്രം.."
നിന്റെ ഹൃദയം.. 
അതെനിക്കു തരൂ.. 
പകരം ഞാനെന്റെ 
ചിന്തകൾ നൽകാം.. 
ഹൃദയം നിന്നെയും
ചിന്തകൾ എന്നെയും
വഴിതെറ്റിക്കുന്നുവെന്ന
പഴിചാരൽ തീർക്കാം
ജയങ്ങൾ നമുക്ക്‌ സന്തോഷം തരും.. ചില തോൽവികളും. നമുക്ക്‌ വേണ്ടപ്പെട്ടവർക്ക്‌ വേണ്ടിയുള്ള തോല്വികളാകുമ്പോൾ പ്രത്യേകിച്ചും..
Disappointment is far better than nothing...!!
പേടിക്കെണ്ട, ഞാന്‍ തന്നെ കണ്ടു പിടിച്ചതാ.
You have to believe in certain things in life.. Coz life doesn't bring it again and again. Try not to tear it apart... Try not to kill it... Try to keep it.. You know why..?? Coz its once in life time happen and It happens only once in your entire life..!!
എല്ലാം പ്രശ്നങ്ങളും
തന്റെ പേരിലാണെന്ന്
കണ്ട് സഹികെട്ട്
ഇറങ്ങിപ്പോകാനൊരു
സ്ഥലം തേടുന്നുണ്ട്
'ദൈവം'
കരയെടുക്കാന്‍
നുരഞ്ഞ് തീരം തല്ലുന്ന 
തിരകളെ പോലെ
സ്നേഹം തേടുന്ന മനസ്സ്..
എത്ര നിറഞ്ഞാലും
തീരാതെ..
പോരാതെ..
തുളുമ്പാതെ...
ചിരിക്കണം, 
നെഞ്ച്‌ പിടഞ്ഞാലും
ഉള്ള്‌ നീറിയാലും
കണ്ണു നനയും വരെ
കരയണം,
നെഞ്ച്‌ പിടഞ്ഞാലും
ഉള്ള്‌ നീറിയാലും
കണ്ണു നനയും വരെ
നിനക്ക്‌ നീയോളം
മറ്റൊന്നില്ലെന്ന
തിരിച്ചറിവ്‌‌‌ വരെ
ഭ്രാന്തെന്ന് വിളിച്ച്‌
സമൂഹം കടമ
നിറവേറ്റിക്കൊള്ളട്ടെ..
നീയൊരു ഫുള്‍സ്റ്റോപ്പിട്ട് നിര്‍ത്തിയിടത്ത് നിന്നും ഞാനൊരു ഫുള്‍ ബോട്ടില്‍ പൊട്ടിച്ച് തുടങ്ങി..
നഷ്ടപ്രണയം,
ഹൃദയത്തിലടച്ച്
സൂക്ഷിയ്ക്കാനും
തോന്നുമ്പൊ
തുറന്നു നോക്കാനും
ഒരു സുഖമുണ്ട്‌..
സന്തോഷവും..

Tuesday 20 January 2015

മുന്നോട്ടു വെക്കുന്ന ഓരോ ചുവടുകളും
നിന്നെ തേടിയായതു കൊണ്ടാകാം
എന്റെ യാത്രകൾക്കിനിയും തുടർച്ചകൾ
ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്‌..
വീട്ടിലേക്ക് തിരികെ വിളിക്കുമ്പോള്‍
ഏതു വീട്ടിലേക്കെന്നറിയാതെ
കയ്യില്‍ പിടിപ്പിച്ച ഗാന്ധിയെ
നോക്കി മിഴിച്ച് നില്‍ക്കുന്നവര്‍
അയല്‍ക്കാരന്റെ കണ്ണീരിനു വേണ്ടി
സ്വന്തം അടുക്കളയില്‍
തീവ്രവാദത്തിന്റെ റെസിപീ
തിരയുന്നുണ്ട് ചിലര്‍
വെടിമരുന്നും ചോരയും
മണക്കുന്ന സ്കൂള്‍ ചുമരുകളില്‍
ചിതറി ത്തെറിച്ചൊടുങ്ങിയ
പിഞ്ചു രോദനങ്ങള്‍
തുടച്ചു കുടയുന്ന കണ്ണീര്‍
ടീ ആര്‍ പിയില്‍ കോര്‍ത്ത്
പരസ്യക്കാര്‍ക്കിട്ട് കൊടുത്ത്
ഉപ്പ് നുണയുന്ന ചാനലുകള്‍
എല്ലാം തന്റെ പേരിലാണെന്ന്
കണ്ട് സഹികെട്ട്
ഇറങ്ങിപ്പോകാനൊരു
സ്ഥലം തേടുന്നുണ്ട്
'ദൈവം'
ഒട്ടിച്ചു നടക്കാൻ
ലേബലുകൾ പലതാണു
മകനായി
സഹോദരനായി
സ്നേഹിതനായി
കാമുകനായി
ഭർത്താവായി
മരുമകനായി
അച്ചനായി
അമ്മാവനായി
അമ്മായിയച്ചനായി
മുത്തച്ചനായി
മുതുമുത്തച്ചനായി
ഇതിനിടയിൽ കിട്ടുന്ന
സന്തോഷങ്ങളും
സങ്കടങ്ങളും
അതിലേറെ
ടെൻഷനുകളുമാണീ
ജീവിതം
പന പോലെ വളര്‍ന്നു
അവര്‍ പറഞ്ഞു
ദുഷ്ടന്മാരെ പന പോലെ 
വളര്‍ത്തുമെന്ന്..
സഹിക്കെട്ട്
പാവത്താനായപ്പോള്‍
പാവം ദുഷ്ടന്റെ
ഫലം ചെയ്യുമെന്ന്
വടക്കു നോക്കി യന്ത്രം
പോലെ വ്യക്തമായ
ദിശ കാണിക്കുന്ന,
അപ്പൂപ്പന്‍ താടി പോലെ
പറക്കുന്ന മനസ്സു വേണം..
കുഞ്ഞോളങ്ങളില്‍
തത്തിക്കളിക്കുന്ന
തളിരില പോലെ
ഭാരമില്ലാത്തൊരു
മനസ്സ്
കുപ്പിച്ചില്ലുകള്‍ പാകിയ
മതിലുകള്‍ക്കുള്ളില്‍
നെഞ്ചില്‍ ഭാരം പേറി
ഇഴഞ്ഞു തീരാന്‍
വിധിക്കപ്പെട്ടവരാണേറെയും
അതോ,
വിധി ഏറ്റെടുത്തവരോ?
പൂ പോലെ ഹൃദയം,
പൂ പോലെ മനസ്സ്..
തീരുമാനമെടുക്കാന്‍
അധികാരമെനിക്കെന്നു
രണ്ടും തമ്മില്‍
വടം വലി മുറികിയപ്പോള്‍
ആ പൂവിറങ്ങിപ്പോയി..
പോകുന്ന പോക്കില്‍
ചുമരിലെ കണ്ണാടിയില്‍
കണ്ട പ്രതിഛായ
ചെമ്പരത്തിപ്പൂവെന്നു തോന്നി,
കാല്‍ വട്ടത്തിലൊരു
ചങ്ങല പണിയിപ്പിച്ച്
സ്വയം ബന്ധിതനായി
തിരച്ചിലിനൊടുവിൽ തിരിച്ചറിഞ്ഞു...
നീയെല്ലാം മറക്കുന്നു പെണ്ണേ..
എനിക്കൊന്നും മറക്കാനുമാവുന്നില്ല..!!
ചെറിയൊരനക്കം 
മതിയാകും..
ചില ഓര്‍മ്മകള്‍ക്ക്,
മച്ചില്‍ തൂങ്ങുന്ന
വവ്വാലുകള്‍ പോലെ 
കൂട്ടത്തോടെ പറന്നു വന്നു
ഭയപ്പെടുത്താൻ

Sunday 9 March 2014

പറയാൻ കഴിയാത്ത പ്രണയം
വിസിലില്ലാത്ത കുക്കറിൽ
വേവുന്ന പരിപ്പ്‌ പോലെ..
 
ഒരുമിച്ചു പങ്കുവെക്കേണ്ട
ഓരോ നിമിഷത്തിന്റെയും
നഷ്ടഭാരം നെഞ്ചിലേറ്റുവാൻ
തീരുമാനിച്ചവരും വിധിക്കപ്പെട്ടവരും...
പ്രണയം തലച്ചോറിലേക്ക് പറിച്ച് നടപെട്ടപ്പോൾ 
ശൂന്യമായ ഹൃദയം..! 
തോറ്റത് പ്രണയമോ, ഹൃദയമോ..?
ഓരോ ആണിന്റെ ഉള്ളിലും ഓരോ ഫെമിനിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്..!! അവസരം വരുമ്പോ അതെന്തായാലും പുറത്തു ചാടും; സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ടെ കാര്യത്തിലൊഴികെ..
മടക്കം,
പരമമായ സത്യമാണത്... 
തടുക്കാനോ വേണ്ടെന്നു 
വെക്കാനോ കഴിയാത്തത്..
നടനം കേമമാക്കി
മാന്യരായി മുദ്രകുത്തപ്പെട്ടവര്‍
മുഖം പുറത്തെടുക്കാതെ
ശ്വാസം മുട്ടിയലയുന്നു

കടം കൊണ്ട മുഖത്തിന്ന്
പകരം വെക്കാനെടുത്ത
മനസ്സില്‍ ചോദ്യ ചിഹ്നമായി 
വളര്‍ന്ന സ്വരൂപം

ഉള്ളില്‍ ചീറ്റിത്തെറിച്ച വിഷം
ചിന്തകളിലും കാഴ്ചകളിലും
പടര്‍ന്നു കയറിയപ്പഴും
മാന്യതയുടെ ചിരി ബാക്കി
സ്ഫടികം പോലെയാണാ മനസ്സ്
ഏതു ചെളിക്കുണ്ടില്‍ വീണു പോയാലും
തേച്ചു മിനുക്കിയാല്‍ വെട്ടിത്തിളങ്ങുന്നത്..!!
മുജ്ജന്മ ബന്ധത്തിന്‍ വേരുകള്‍ തേടി
കാല്പനീകമായൊരു ലോകം തീര്‍ത്ത്
അതിന്നാഴങ്ങള്‍ തേടിയലഞ്ഞതില്‍ 
അലിഞ്ഞില്ലാതാകണം

ഇഷ്ടാനിഷ്ടങ്ങള്‍തന്‍ ഉല്പത്തി
തേടി, ഉത്തരം കിട്ടാത്ത
ചോദ്യങ്ങള്‍ മാറ്റിയെഴുതി
സ്വയം ഉത്തരങ്ങളാകണം

നിഴലുകള്‍ പടമെഴുതുന്ന ഇടവഴിയുടെ
അറ്റത്തായി ശെരിയും തെറ്റും
വേര്‍ പിരിയുന്നിടത്ത് എത്തിയാല്‍
ഇഴ ചേര്‍ത്തു പിടിച്ച് നടക്കണം

ഇനിയൊരു തിരിച്ചു പോക്കില്ലെന്ന
യാതാര്‍ത്ഥ്യത്തെ ഉള്‍കൊള്ളാന്‍
തയ്യാറാവാതെ ഹൃദയങ്ങളെന്നും
മിടിച്ചു കൊണ്ടേയിരിക്കണം..

Monday 16 September 2013

നീ..

കണ്ടുണര്‍ന്ന സ്വപ്നത്തിലെ മുഖം
തേടിയലഞ്ഞതോ
മുഖങ്ങളെല്ലാം സ്വപ്നങ്ങളായതോ
സ്വപ്നങ്ങളും മുഖങ്ങളുമൊന്നായപ്പോള്‍
ഞാനെന്നെ തേടിയലഞ്ഞതോ
കിട്ടിയ സ്വപ്നങ്ങളെല്ലാം
കോര്‍ത്തിണക്കി മാല കൊരുത്ത്
കൂട്ടി കെട്ടി
ആ വട്ടത്തിലവയെ തളച്ച്
സ്വതന്ത്രനായത് ഞാനോ
എന്റെ സ്വപ്നങ്ങളോ..??

നിഴലുകൾ

നിഴലുകള്‍ക്കു ജീവനുണ്ടായിരുന്നെങ്കില്‍ 
ഒരുപാടു രഹസ്യങ്ങളവ വിളിച്ചു പറഞ്ഞേനേ
സമരങ്ങള്‍ നടത്തുന്നതവയായിരുന്നേനേ 
അസ്തിത്വത്തിനും സ്വാതന്ത്ര്യത്തിനും..!

ദൂരം

ഞാനും നീയും തമ്മിലെത്ര 
ദൂരമെന്ന ചോദ്യത്തിന്നുത്തരം
ഞാനും ഞാനും തമ്മിലുള്ള 
ദൂരത്തേക്കാള്‍ കുറവെന്നായിരുന്നു..

ഊച്ചികപ്പലണ്ടി

എതൊരു കപ്പലണ്ടി പൊതിയിലും അതു വരെ തിന്നതിന്റെ ടേയ്സ്റ്റ് കളയാനായിട്ടൂണ്ടാകും, ഒരു 'ഊച്ചി' കപ്പലണ്ടി.. മന്‍ഷ്യേര്‍ടെ കാര്യവും അങ്ങനെ തന്നെ..!!

Saturday 10 August 2013

വിഷം

വിഷം, കൊല്ലുന്നതിനേക്കാള്‍
കൊല്ലിക്കലാണതിന്റെ ദൗത്യം
മനസ്സിലേക്ക് കുത്തിവെക്കപ്പെടുമ്പോള്‍
പ്രവചനാധീതമായ പ്രഹര ശേഷിയുള്ളത്.

പറഞ്ഞില്ലെന്നു വേണ്ട..

About my Blog