Saturday 25 August 2018

ഇരുവഴി പിരിഞ്ഞിട്ടും ഓര്‍മ്മകളുടെയിട വഴിയില്‍ വെച്ചിന്നും നാം കണ്ടുമുട്ടുന്നു.. ----------------------- ഓര്‍മ്മകളില്‍ നിന്നൊരു കാച്ചെണ്ണയുടെ മണം തികട്ടി വരുന്നുണ്ട് ഒരു നാലാം ക്ലാസ്സ്കാരന്റെ നഷ്ട പ്രണയം.. ------------------------ മൗനം കൊണ്ട് മറയി‍ടുന്നു നിശ്ശബ്ദതയില്‍ സംസ്കരിക്കപ്പെടുന്ന പരിഭവങ്ങള്‍..! -------------------- എന്റെ മിഴിയാഴങ്ങളുടെ യാര്‍ദ്രതയളക്കാന്‍.. നിന്റെ തീവ്രമായൊരൊറ്റ നോട്ടം മതി .. --------------- മഴ പൊഴിഞ്ഞൊരീറന്‍ രാവിന്‍ സ്മൃതിയില്‍ കുളിരു പെയ്യുന്ന സായം സന്ധ്യകള്‍.. നിന്നുടല്‍ച്ചൂടിലുരുകി കനവിലൊഴുകുന്നു നോവിന്‍ മലരിതളുകള്‍.. ------------------------- സ്നേഹം കൊണ്ട് മാത്രം തുറക്കപ്പെടുന്ന താക്കോല്‍ ദ്വാരങ്ങളുണ്ട് ഹൃദയ ഭിത്തിക്കുള്ളില്‍.. ------------------ ഒരരുവി തന്നിരു- തീരങ്ങളായ്, നാം.. ഒരീറന്‍, കാറ്റിന്‍ തലോടല്‍ കൊതിച്ചലകളായ് നമ്മില്‍ സ്വപ്നങ്ങള്‍... ------------------- ഓര്‍മ്മകളാലിനിയുമായിരം വസന്തം പൂക്കും.. വേനലിലുമധര തീരങ്ങളില്‍ നിന്‍ പ്രണയ മധുമലര്‍ പൊഴിയും.. ഓരോ നിമിഷാര്‍ദ്ധത്തിലും നിന്‍, ശ്വാസ ഗന്ധമെന്നാത്മാവിനാഴങ്ങളെ ഉന്‍മത്തമാക്കും.. നിന്, ഹൃദയതാളങ്ങളെന്‍ ശ്രവണതന്തുക്കളില്‍ ഗസലായ് മാറും.. ഒരുനാളുമണയാത്തൊരഗ്നി നാളമായ്, മൃത്യു വരെ, നീയെന്‍ ജീവസ്പന്ദനങ്ങളില്‍ ജ്വലിച്ചിടും.. ------------------- ഒരു നോട്ടത്തിന്റെ അകലമായിരുന്നിട്ടും നിറമില്ലാത്ത, രണ്ട് വ്യത്യസ്ത കിനാക്കളില്‍ നാമൊറ്റപ്പെട്ടതെങ്ങിനെയാണ്..? ---------------- മഞ്ഞു പുതച്ചെത്തിയ പകല്‍, രാക്കിനാക്കള്‍ കട്ടെടുക്കുന്നു.. ------------ ഒരിരുളിടയകലത്തിലുണ്ടായിരുന്നിട്ടും നിറമില്ലാത്ത, രണ്ട് വ്യത്യസ്ത കിനാക്കളില്‍ നാമൊറ്റപ്പെട്ടതെങ്ങിനെയാണ്..? ---------------- രാവിന്‍ മൗന സന്ദേശങ്ങള്‍ വഹിച്ച്, കാറ്റൊരു കിനാത്താഴ്വാരം തേടിപ്പറക്കുന്നുണ്ട്.. --------------------
വരികളാലൊരിക്കലെങ്കിലും വാക്കുകള്‍ നഷ്ടപ്പെട്ടവന്റെ സ്വരമാവുക.. നിന്നെക്കുറിച്ചെഴുതിയ കവിതകളിലെല്ലാം ഓരോ വരികളും ഓരോ രൃതുക്കളാണ്
--------------

-------------------
ഒരു തല്ല്.. അല്ലെങ്കിൽ ഒരു നുള്ള്.. ശേഷം, കവിളിലൊരുമ്മയും, ഇനിയാവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലും..! അവിടെ നിന്നാണ്‍ ഉമ്മാന്റെ ശിക്ഷണങ്ങളുടെ ആദ്യ പാഠം തുടങ്ങത് ----------------------------- നിന്റെ തിരുത്തലുകളിലൂടെയാണ്‍ വ്രതം തെറ്റിപ്പോയ എന്റെ കവിതകൾ പൂർണ്ണമാകുന്നത്
--------------------
പഴുതുകളില്ലാതിരുന്നിട്ടും എന്റെ കിനാക്കളുടേ ഒഴിമുറിയിൽ, നീ ഇടം നേടിയതെങ്ങനെയാൺ
-----------------------

ദീര്‍ഘ നിശ്വാസത്തിനാലേതോ ഓര്‍മ്മകളിലേക്കുള്‍ വലിയുന്നുണ്ടീ ചെമ്പക ഗന്ധം

----------------
നിന്റെ നുണക്കുഴിച്ചേലിലെന്റെ ചുണ്ടുകള്‍ കവിത രചിക്കുന്നു
------------------------------

------------------------
നിന്നെ പ്രണയിച്ചിരുന്നുവെന്നതിനാല്‍ മാത്രമിന്നോരോ ശ്വാസത്തിലും മുറിവേല്‍ക്കപ്പെടുന്നു...
-----------------------
ആത്മാര്‍ത്ഥമായ പ്രണയം മോചനമാഗ്രഹിക്കാത്ത തടവറകള്‍ പോലെയാണ്..
----------------
മറവിയുടെ കഴുമരത്തില്‍ മോക്ഷം കാത്തോര്‍മ്മപ്പക്ഷികള്‍..
------------------








ഒരു പ്രണയ ശ്വാസത്തിലുടലെടുക്കുന്ന രണ്ട് മൗനങ്ങള്‍..
-----------------------------
10. ജീവ സ്പന്ദനങ്ങളോരോന്നും നിനക്കായ് മാത്രമായിരിക്കെ ഈ ജന്മം നിനക്കവകാശപ്പെട്ടതാണ് മൃതിയടയും വരെ ഓരോ നിമിഷങ്ങളും പ്രണയ സാന്ദ്രമാണ്
--------------
Ormmakalkku vazhi thetunnu.. ---------------------- ഏതോര്‍മ്മ ഞരമ്പറുത്തെടുത്താലാണ് നിന്നെ മറക്കാനാവുക..

-----------

ഞരമ്പുകള്‍ പൊടിഞ്ഞ് ചോര കിനിയുന്നത്രയും നോവ്.. ആത്മാവിനാഴത്തിലങ്ങൊരസ്ത്ര മുന കയറിയിറങ്ങുന്ന പോലെ.. നോവുണങ്ങാത്ത സ്നേഹവ്രണങ്ങള്‍..!
------------------
പകല്‍ നോവസ്തമിക്കുന്ന മുഗ്ധ സായാഹ്നങ്ങളില്‍ വരിക, നീയെന്‍ നിനവു തീരങ്ങളിലൊരു കിനാവിനല ഞൊറിയുമായ്.. ---------------------
മരുക്കാറ്റ് വീശുന്നൊരീ ഹൃദയ തീരങ്ങളില്‍ ഇല്ലിനി, പ്രണയമേ നിന്നെപ്പുണരുവാനൊരു തിര
-------------------------------
വരണ്ട നെറ്റിയില്‍ നിന്റെ ചുംബന വസന്തം മരുഭൂമിയില്‍ പൂക്കാലം
---------------------
"ഡീ.. ഇങ്ക്ട് വന്നേ... " "ന്തേ..?" "നീ, ഹൃദയത്താലെൻ ശ്വാസ താളങ്ങളേറ്റു പാടുവിൻ.. പ്രണയത്തിനാലെൻ പ്രാണന്റെ ചിറകുകൾ ചേർത്തു വെക്കുവിൻ.."

-----------
ഈണം പകരുവാന്‍ നിന് ശ്വാസ താളങ്ങളില്ലെങ്കിലെന്‍ ഹൃദയരാഗങ്ങള്‍ നിശ്ശബ്ദം..
-----------------
മഴമണം വറ്റിച്ച വെയിലടുപ്പുകള്‍ വേനല്‍ കനലിനു മീതെ മഞ്ഞു പെയ്യുന്നു..
------------------------
കണ്ണിലുടക്കി കവിളിലൂറുന്നൊരു മഞ്ഞു തുള്ളിയീ വിരഹം
---------------
ഏഴാം ബഹറിനക്കരെ നിന്നവളുടെ കരിമിഴി പിടയുന്നു ഇക്കരെയെന്റെ ഖല്‍ബും..
------------------
പുനര്‍ജ്ജനി സമ്മാനിക്കാന്‍ പകലുകളുദിക്കില്ലായിരുന്നുവെങ്കില്‍ രാവിന്റെ തീരങ്ങളില്‍ കിനാക്കളെന്നേ സംസ്കരിക്കപ്പെട്ടേനെ.. ------------------------ ഓര്‍മ്മച്ചിരാതിന്‍ തിരിയണയുന്നു ജരാ നരകള്‍ നോവ് തുന്നുന്നു.. -------------------- ------------------- ആഴങ്ങളില്‍ കിനാ പെരുക്കം തീരത്തൊരു നിലാത്തോണി.. ------------ ഇരുളലകള്‍ രാക്കടലിന്‍ തീരം തേടുന്നു.. ---------------------- നിദ്രയുദിക്കാത്ത രാത്താഴ്വരയില്‍ കിനാപ്പൂക്കള്‍ക്ക് വിശ്രമം.. ---------------------- താരക മലരുകള്‍ തലയില്‍ ചൂടി പുഴപ്പെണ്ണൊരുങ്ങുന്നു.. കിനാവിലെത്തോണിയിലാരോ കടവ് കടക്കുന്നു.. ------------------------ ഏതോര്‍മ്മകളുടെ പ്രഹരമേറ്റാണ് ഓരോ പ്രളയത്തിനൊടുവിലും മനമിങ്ങനെ പ്രശാന്തമാകുന്നത്.. -------------------- ബാല്യം മറന്നിട്ട സുകൃതങ്ങളേ.. ------------ ആളൊഴിഞ്ഞ ചാരുകസേരക്കരികില്‍ വെറ്റിലച്ചെല്ലം പരിതപിക്കുന്നു ---------------

പറഞ്ഞില്ലെന്നു വേണ്ട..

About my Blog